CLOSE

ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വാരിക്കാട്ട് മഹിഷമര്‍ദ്ദിനി ക്ഷേത്രത്തില്‍ നിന്നുള്ള ദീപവും തിരിയും കൊണ്ടു വരല്‍ ചടങ്ങ് നടന്നു

Share

ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം നവംബര്‍ 27 മുതല്‍ 30 വരെ കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നുവരുകയാണ്. കളിയാട്ടത്തിന് തുടക്കംകുറിച്ചുകൊണ്ട് വാരിക്കാട്ട് മഹിഷമര്‍ദ്ദിനി ക്ഷേത്രത്തില്‍നിന്ന് ദീപവും തിരിയും കൊണ്ടുവരല്‍ ചടങ്ങ് നടന്നു തുടര്‍ന്ന് പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി, ഭഗവതി, രക്തചാമുണ്ഡി എന്നീ തെയ്യങ്ങളുടെ കുളിച്ചു തോറ്റവും നടന്നു.നവംബര്‍ 28ന് രാവിലെ മുതല്‍ പൂമാരുതന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി,ഭഗവതി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി. രാത്രി 7മണിക്ക് മടിയന്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നിന്ന് കാഴ്ചവരവ് നടന്നു. രാത്രി 9 മണിക്ക് പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടം കാഴ്ച്ച സ്വീകരിക്കല്‍ ചടങ്ങും നടന്നു. തുടര്‍ന്ന് ക്ഷേത്ര പരിധിയില്‍ നിന്നും 2021ലെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷേത്ര ഭരണസമിതിയുടെ ഉപഹാര വിതരണവും നടന്നു തുടര്‍ന്ന വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി,ഭഗവതി എന്നിവയുടെ കുളിച്ചു തോറ്റവും നവംബര്‍ 29 തിങ്കളാഴ്ച രാവിലെ മുതല്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാടും നടക്കും. നവംബര്‍ 30 ന് ചൊവ്വാഴ്ച കളിയാട്ടത്തിന്റെ സമാപനം നടക്കും. സമാപനദിവസം പൂമാരുതന്‍, രക്തചാമുണ്ഡി,ഭഗവതി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറേചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *