CLOSE

തീരസദസ്സ് : ജില്ലയില്‍ 5157450 ലക്ഷം രൂപയുടെ ധനസഹായം

Share

തീരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരത്തെ കേള്‍ക്കാന്‍ ചേര്‍ത്ത് പിടിക്കാന്‍ തീരസദസ്സ് പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ 5157450
രൂപ ധനസഹായം നല്‍കി.

തൃക്കരിപ്പൂര്‍ ,കാഞ്ഞങ്ങാട്, ഉദുമ കാസര്‍കോട് ,മഞ്ചേശ്വരം, തുടങ്ങി 5 തീരദേശമണ്ഡലങ്ങളിലാണ് തീരസദസ്സ് നടന്നത്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ അതത് മണ്ഡലങ്ങളിലെ എം.എല്‍.എമാരും ജനപ്രതിനിധികളും പങ്കെടുത്തു. ജില്ലയിലാകെ 1122 അപേക്ഷകളാണ് ലഭിച്ചത്.

കാസര്‍കോട് മണ്ഡലത്തില്‍ 188 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 136 എണ്ണം തീര്‍പ്പാക്കപ്പെട്ടു . തീര്‍പ്പാക്കാന്‍ ബാക്കിയുള്ള അപേക്ഷകളുടെ എണ്ണം 52. മണ്ഡലത്തില്‍ തീരസദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നും
വിദ്യാഭ്യാസ, കായിക, തൊഴില്‍ മേഖലകളില്‍ മികവ് പുലര്‍ത്തിയ 29 പേരെ ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ ആദരിച്ചു. കൂടാതെബിമത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിവാഹധനസഹായമായി 27 പേര്‍ക്ക് 10000 രൂപ വിതം ആകെ 2,70,000 രൂപയും, മരണാനന്തര ധനസഹായമായി 11 പേര്‍ക്ക് 1,65,000 രൂപയും, ആശ്രിതരുടെ മരണത്തോടനുബന്ധിച്ചു ആനുകൂല്യമായി 2 പേര്‍ക്ക് 2000 രൂപയും, സാഫ് മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ക്ക് റിവോള്‍വിങ് ഫണ്ട് ആയി 1,00,000 രൂപയും ചേര്‍ത്ത് ആകെ 5,37,000 രൂപ തീരസദസിന്റെ വേദിയില്‍ വിതരണം ചെയ്തു.

ഭാവി പ്രവര്‍ത്തനങ്ങള്‍.

കസബ ഹാര്‍ബര്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുക, പുനര്‍ഗേഹം വഴി കൂടുതല്‍ തീരദേശ നിവാസികളെ
താമസസ്ഥലങ്ങളിലേക്ക് മാറ്റുക, തദ്ദേശ
സ്വയംഭരണ പദ്ധതികളില്‍ പരമാവധി
മത്സ്യതൊഴിലാളികള്‍ക്കും,മത്സ്യകര്‍ഷകര്‍ക്കും ഉപകാരപെടുന്ന വിധത്തില്‍ പദ്ധതികള്‍ രൂപീകരിച്ചു നടപ്പിലാക്കുക,പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കു ഇന്‍ഷുറന്റപ്പാക്കുക,
തീരദേശ ഹൈവേ നടപ്പില്‍ വരുത്തുക, ഫിഷ് ലാന്‍ഡിംഗ് സെന്റെര്‍ നവീകരണം,
നെറ്റ് മെന്‍ഡിങ് ഹാള്‍ സ്ഥാപിക്കുക, ഫിഷെര്‍മാന്‍ യൂട്ടിലിറ്റി സെന്റെര്‍ സ്ഥാപിക്കുക തുടങ്ങിയവയാണ്.

ഉദുമ മണ്ഡലത്തില്‍ 167 അപേക്ഷകളായിരുന്നു ലഭിച്ചത്. 81 അപേക്ഷകള്‍ പരിഹരിച്ചു. 86 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്.

മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നും
വിദ്യാഭ്യാസ, കായിക, തൊഴില്‍ മേഖലകളില്‍ മികവ് പുലര്‍ത്തിയ 32 പേരെ ചടങ്ങില്‍ മന്ത്രി. ആദരിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിവാഹധനസഹായമായി 30 പേര്‍ക്ക് 10000 രൂപ വിതം ആകെ 3,00,000 രൂപയും, മരണാനന്തര ധനസഹായമായി 5 പേര്‍ക്ക് 75000 രൂപയും, സാഫ് തീരദേശ ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്ക് യൂണിറ്റിന് ആദ്യവായി 2,85,825 രൂപയും, മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ക്ക് റിവോള്‍വിങ് ഫണ്ട് ആയി 1,00,000 രൂപയും ചേര്‍ത്ത് ആകെ 7,60,825 രൂപ തീരസദസിന്റെ വേദിയില്‍ വിതരണം ചെയ്തു.

ഭാവി പ്രവര്‍ത്തനങ്ങള്‍.

ഉദുമ മണ്ഡലത്തില്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ യാഥാര്‍ത്ഥ്യമാകും,ജീവന്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എല്ലാ മണ്ഡലത്തിലും റെസ്‌ക്യൂ ഫോര്‍സും സ്പീഡ് ബോട്ടുകളും അനുവദിക്കും. കേരളത്തിന് പുറത്ത് പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കും. പാലക്കുന്ന് മത്സ്യ ഭവന്റെ നവീകരണം നടപ്പിലാക്കും ,പള്ളിക്കര മിഷന്‍ കോളനിയില്‍ 50 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് സമുച്ചയം പണിയുക. കീഴൂര്‍ തീരദേശ സ്‌കൂളിന് 1.24 കോടി രൂപ അനുവദിച്ചു. പണികള്‍ ഉടന്‍ ആരംഭിക്കും. കീഴൂരില്‍ ആയുവേദ ആശുപത്രി രൂപീകരിക്കുന്നതിന് എം എല്‍ എ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ നല്‍കും .
എല്ലാ വീടുകളിലും സെപ്റ്റിക് ടാങ്ക് എന്ന ലക്ഷ്യത്തിലേക്ക് ജില്ലാ , ബ്ലോക്ക് , ഗ്രാമ പഞ്ചായത്തുകള്‍ സഹകരിച്ച് പദ്ധതി തയ്യാറാക്കും.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 146 അപേക്ഷകളാണ് ലഭിച്ചത്. 96 അപേക്ഷകള്‍ തീര്‍പ്പാക്കപ്പെട്ടു. 50 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്.മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുംവിദ്യാഭ്യാസ, കായിക, തൊഴില്‍ മേഖലകളില്‍ മികവ് പുലര്‍ത്തിയ 19 പേരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിവാഹധനസഹായമായി 22 പേര്‍ക്ക് 10000 രൂപ വിതം ആകെ 220000 രൂപയും, മരണാനന്തര ധനസഹായമായി 9 പേര്‍ക്ക് 15,000 രൂപ വീതം 135,000 രൂപയും, അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും, സാഫ് തീരദേശ ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്ക് യൂണിറ്റിന് ആദ്യവായി 373800 രൂപയും, മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ക്ക് റിവോള്‍വിങ് ഫണ്ട് ആയി രൂപയും ചേര്‍ത്ത് ആകെ 18,28,800 രൂപ തീരസദസിന്റെ വേദിയില്‍ വിതരണം ചെയ്തു.

ഭാവിപ്രവര്‍ത്തനങ്ങള്‍

പരമ്പരാഗത യാനങ്ങള്‍ക്കു ഇന്‍ഷുറന്‍സ് ഉറപ്പാക്കുക. മത്സ്യത്തൊഴിലാളി കോളോണികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക,ജനകീയ മത്സ്യകൃഷി പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുക,കല്ലുമ്മക്കായ സംസ്‌കരണ വിപണന സംരംഭങ്ങള്‍ തുടങ്ങുന്നതിനായി പദ്ധതികള്‍ രൂപീകരിക്കുക,വിപണനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനോടൊപ്പം സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുക
ബ്ലോക്ക് പഞ്ചായത്ത്,ഗ്രാമ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കിവരുന്ന വാര്‍ഷിക പദ്ധതികളില്‍ നൂതന ആശയങ്ങള്‍
മുന്നോട്ടുവച്ചു മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളി കര്‍ഷക
ഗുണഭോക്താക്കളുടെ ക്ഷേമം ഉറപ്പുവരുത്തുക,വര്‍ഷാവര്‍ഷം വന്‍ തുക മുടക്കില്‍ അറ്റകുറ്റപണികള്‍ നടത്തി കടലില്‍ ഇറങ്ങുന്ന പ്രദേശത്തെ ബോട്ടുകള്‍ കാലപ്പഴക്കം മാനദണ്ഡമായി പരിഗണിക്കുന്നതിന് പുറമെ സീ ഫിറ്റ്‌നസ് കൂടി പരിഗണിച്ചുകൊണ്ടുള്ള നിയമഭേദഗതികള്‍ ആസൂത്രണം ചെയ്യണമെന്ന് നിര്‍ദേശം മുന്നോട്ടു വയ്ക്കുക. പദ്ധതികള്‍, അറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികളിലേക്ക് എന്നിവ എത്തുന്നതിനായി പരക്കെ ആശയവിനിമയം സുഗമമാക്കിക്കൊണ്ടുള്ള ആശയങ്ങള്‍ വിനിയോഗിക്കുക

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 217 അപേക്ഷകളായിരുന്നു ലഭിച്ചത്. അതില്‍ 97 അപേക്ഷകള്‍ പരിഹരിച്ചു.

മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നും വിദ്യാഭ്യാസ, കായിക, തൊഴില്‍ മേഖലകളില്‍ മികവ് പുലര്‍ത്തിയ 52 പേരെ ചടങ്ങില്‍ മന്ത്രി.മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിവാഹധനസഹായമായി 17 പേര്‍ക്ക് 10000 രൂപ വിതം ആകെ വഴി 170000 രൂപയും, മരണാനന്തര ധനസഹായമായി 3 പേര്‍ക്ക് 15,00520 രൂപ വീതം 75,000 രൂപയും, അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും, സാഫ് തീരദേശ ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്ക് യൂണിറ്റിന് ആദ്യവായി 2,85,825 രൂപയും, മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ക്ക് റിവോള്‍വിങ് ഫണ്ട് ആയി 1,00,000 രൂപയും ചേര്‍ത്ത് ആകെ 16,00,825/- രൂപ തീരസദസിന്റെ വേദിയില്‍ വിതരണം ചെയ്തു.

ഭാവി പ്രവര്‍ത്തനങ്ങള്‍

പരമ്പരാഗത യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കുക,മത്സ്യത്തൊഴിലാളി കോളനികളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക,സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുക അതിദാരിദ്ര്യം തുടച്ചുനീക്കുക. ബോട്ടുകളുടെ കാലപഴക്കം മാനദണ്ഡമായി പരിഗണിക്കുന്നതിനുപുറമെ സീഫിറ്റ്‌നസ് കൂടി പരിഗണിച്ചുകൊണ്ടുള്ള ചെയ്യണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുക. നിയമഭേദഗതി . വകുപ്പുതല പദ്ധതികള്‍, അറിയിപ്പുകള്‍ എന്നിവ മത്സ്യത്തൊഴിലാളികളിലേക്ക്
എത്തുന്നതിനായി ആശയവിനിമയം സുഗമമാക്കികൊണ്ടുള്ള ആശയങ്ങള്‍ വിനിയോഗിക്കുക, മത്സ്യകൃഷി പദ്ധതികള്‍ മണ്ഡലത്തില്‍ വ്യാപിപ്പിക്കുക,

മഞ്ചേശ്വരം മണ്ഡലത്തില്‍ 414 അപേക്ഷകളാണ് ലഭിച്ചത്. 76 അപേക്ഷകള്‍ തീര്‍പ്പാക്കപ്പെട്ടു.338 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്
ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതും മഞ്ചേശ്വരം മണ്ഡലത്തിലാണ്.
മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നും വിദ്യാഭ്യാസ, കായിക, തൊഴില്‍ മേഖലകളില്‍ മികവ് പുലര്‍ത്തിയ 39 പേരെ ചടങ്ങില്‍ മന്ത്രി. ആദരിച്ചു മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിവാഹധനസഹായമായി 21 പേര്‍ക്ക് 10000 രൂപ വിതം ആകെ 270,000 രൂപയും, മരണാനന്തര ധനസഹായമായി 4 പേര്‍ക്ക് 60000 രൂപയും, സാഫ് മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ക്ക് റിവോള്‍വിങ് ഫണ്ട് ആയി 1,00,000 രൂപയും ചേര്‍ത്ത് ആകെ 4,30,000/-രൂപ തീരസദസിന്റെ വേദിയില്‍ വിതരണം ചെയ്തു.

ഭാവി പ്രവര്‍ത്തനങ്ങള്‍

തീരദേശ ഹൈവേ നടപ്പില്‍ വരുത്തുക, മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്
ഉറപ്പാക്കുക,ഫിഷ് ലാന്റിംഗ് സെന്റര്‍ നവീകരണം. സ്വയംഭരണ പദ്ധതികളില്‍
പരമാവധി മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യകര്‍ഷകര്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ പദ്ധതികള്‍ രൂപീകരിച്ച് നടപ്പിലാക്കുക.,കോയിപ്പാടി മത്സ്യഗ്രാമത്തില്‍ പുനര്‍ഗേഹം വഴി കൂടുതല്‍ തീരദേശ നിവാസികളെ സുരക്ഷിത താമസസ്ഥലങ്ങളിലേക്ക്
മാറ്റുന്നതിനായി 23.20 കോടിയുടെ ഫ്‌ളാറ്റ് നിര്‍മ്മാണം.

ഭവന സംബന്ധമായ പരാതികള്‍, ലൈഫ് മിഷന്‍, വീടിന്റെ ഉടമസ്ഥാവകാശം, പുനര്‍ഗേഹം, കെഎംഎഫ്ആര്‍ ആക്ട് സംബന്ധമായ പരാതികള്‍,വിവിധ ധനസഹായ പദ്ധതികള്‍, റേഷന്‍കാര്‍ഡ്, പട്ടയം, ഇന്‍ഷുറന്‍സ്,ഫിഷ് ലാന്റിംഗ് സെന്റര്‍, കടാശ്വാസം, മത്സ്യബന്ധന ഉപകരണങ്ങള്‍, മണ്ണെണ്ണ പെര്‍മിറ്റ്, വൈദ്യുതി, കുടിവെള്ള പ്രശ്‌നം, റോഡ് ടാറിംഗ് തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ തീരസദസില്‍ മന്ത്രി സജി ചെറിയാന്റെ പരിഗണനയ്ക്കെത്തി. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീരസദസില്‍ തന്നെ നടപടി എടുക്കുകയും മറ്റ് അപേക്ഷകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു. ജില്ലയില്‍ മെയിന്‍ 23 മുതല്‍ മെയ് 25 വരെയുള്ള തീയതികളിലാണ് തീരസദസ്സ് സംഘടിപ്പിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരദേശ മേഖലകളിലെ ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കാനും, സംസ്ഥാന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് ‘തീരദേശത്തെ കേള്‍ക്കാന്‍, പിടിക്കാന്‍’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് തീര സദസ്സ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരസദസ്സ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *