ഹുക്ക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കും ഉപഭോഗത്തിനും നിരോധനം: ഉത്തരവിറക്കി കര്‍ണാടക

ബെംഗളൂരു: ഹുക്ക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കും ഉപഭോഗത്തിനും നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. ഹുക്ക ഉല്‍പ്പന്നങ്ങളുടെയും ഷീഷയുടെയും വില്‍പ്പന, വാങ്ങല്‍, പ്രചാരണം, വിപണനം, ഉപഭോഗം എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി. പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ COTPA (സിഗരറ്റ് ആന്‍ഡ് പുകയില ഉല്‍പ്പന്നങ്ങള്‍ നിയമം) 2003, ചൈല്‍ഡ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്റ്റ് 2015, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി ആക്റ്റ് 2006, കര്‍ണാടക പോയ്‌സണ്‍ (ഉടമയും വില്‍പ്പനയും) ചട്ടങ്ങള്‍ 2015, ഫയര്‍ കണ്‍ട്രോള്‍ ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകള്‍ എന്നിവ പ്രകാരമാണ് നടപടിയെടുക്കുക. 45 മിനിറ്റ് ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ഹുക്ക നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *