വയനാട് ദുരന്തം; കൂടുതല്‍ വായ്പ എഴുതിത്തള്ളാന്‍ കേരളാ ബാങ്ക്

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ കൂടുതല്‍ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍. ചൂരല്‍മല ബ്രാഞ്ചില്‍ നിന്ന് ആകെ നല്‍കിയ വായ്പ 55 ലക്ഷമാണ്. അതില്‍ ഒരു ഭാഗമാണ് ഇപ്പോള്‍ എഴുതിത്തള്ളിയത്. തുടര്‍പരിശോധന നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും എംകെ കണ്ണന്‍ പറഞ്ഞു. കോപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളുന്നത്.

ചൂരല്‍മല ശാഖയിലെ ദുരന്തബാധിതരുടെ മുഴുവന്‍ വായ്പകളുമാണ് കേരളാ ബാങ്ക് എഴുതിത്തള്ളിയിരിക്കുന്നത്. ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗത്തിലാണ് തീരുമാനമായത്. എത്രപേര്‍ക്കാണ് വായ്പ ഉള്ളതെന്നും എത്രരൂപയാണ് എഴുതിത്തള്ളുന്നതെന്നുമുള്ള വിവരം ബാങ്ക് അധികൃതര്‍ പങ്കുവച്ചിട്ടില്ല.

നിലവില്‍ പ്രാഥമിക പട്ടികയില്‍ ഒന്‍പത് പേരുടെ വായ്പകളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്. 29 കോടിയോളം രൂപയാണ് വായ്പ ഇനത്തില്‍ ബാങ്ക് എഴുതിത്തള്ളുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ കേരള ബാങ്ക് നല്‍കിയിരുന്നു. ബാങ്കിലെ ജീവനക്കാര്‍ അഞ്ചു ദിവസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ സ്വമേധയാ തീരുമാനിച്ചിട്ടുള്ള വിവരം കേരള ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *