പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടി വരെ സര്‍വീസ് നടത്തും; ഫ്‌ലാഗ് ഓഫ് ചെയ്തു

പാലക്കാട്: പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് ഇനി മുതല്‍ തൂത്തുകുടി വരെ സര്‍വീസ് നടത്തും. പാലക്കാട് നിന്ന് ആരംഭിച്ച പാലരുവി എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്‌ലാഗ് ഓഫ് ചെയ്തു.

ഹൗറ-എറണാകുളം അന്ത്യോദയ എക്‌സ്പ്രസിന് ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചതിന്റെ ഉദ്ഘാടനവും പാലക്കാട് ജംഗ്ഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ സുരേഷ് ഗോപി നിര്‍വഹിച്ചു.

പാലക്കാട് ജംഗ്ഷനില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പാലരുവി എക്‌സ്പ്രസിലെ യാത്രികരുടെ പ്രധാന ആവശ്യമായിരുന്നു, ട്രെയിനിന്റെ സര്‍വീസ് തൂത്തുകുടി വരെ നീട്ടണമെന്നത്. റെയില്‍വേ കണക്റ്റിവിറ്റി ബുദ്ധിപരമായും യുക്തിപരമായും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലരുവി തൂത്തുക്കുടിയിലേക്ക് നീട്ടിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലരുവി എക്സ്പ്രസ്സില്‍ ഒരു സ്ലീപ്പര്‍ കോച്ചും, മൂന്ന് ജനറല്‍ കോച്ചുകളും ഉള്‍പ്പെടെ നാലു പുതിയ കോച്ചുകളും അധികമായി അനുവദിച്ചിട്ടുണ്ട്. ഹൗറ-എറണാകുളം അന്ത്യോദയ എക്‌സ്പ്രസിന് ആലുവയില്‍ സ്റ്റോപ്പ് അനവദിച്ചതിന്റെ ഉദ്ഘാടനവും സുരേഷ് ഗോപി പാലക്കാട് നിര്‍വ്വഹിച്ചു.

വിദ്യാര്‍ഥികളും ജോലിക്കാരുമാണ് പാലരുവി എക്‌സ്പ്രസിന്റെ സ്ഥിരം യാത്രക്കാര്‍. പാലരുവിക്കും വേണാടിനും ഇടയ്ക്കുള്ള ഒന്നര മണിക്കൂര്‍ ഇടവേള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പാലരുവിയിലെ തിരക്ക് മൂലം യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് സ്ഥിരം കാഴ്ചയായിരുന്നു. യാത്രാദുരിതത്തില്‍ ഫ്രന്‍ഡ്‌സ് ഓണ്‍ റെയില്‍സിന്റെ നേതൃത്വത്തില്ലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കായംകുളം മുതല്‍ കോട്ടയം വഴി എറണാകുളം ടൗണ്‍ വരെയുള്ള യാത്രക്കാര്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ചെത്തി എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *